പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ഏപ്രില്‍ 15
നേപ്പാളില്‍ നടക്കുന്നത്
നമ്മുടെ തൊട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാള്‍. അവടെ സമീപകാലത്താണ് ഭരണമാറ്റം ഉണ്ടായത്. യുവജന പ്രക്ഷോഭത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രിയായ ബാലെന്‍ ഷാ അധികാരമേറ്റ് ഏതാനും മണിക്കൂറുകള്‍ പൂര്‍ത്തിയാക്കും മുന്‍പ് വിദ്യാര്‍ത്ഥി രാഷ്ട്രീയം പൂര്‍ണ്ണമായും നിരോധിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്‍റെയും യുവാക്കളുടെ രോഷത്തിന്‍റെയും പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ബാലെന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വന്‍ വിജയം നേടി. 35കാരനായ റാപ്പര്‍ സംഗീതജ്ഞനായ ബാലെന്‍ ഷാ നേപ്പാളിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സമൂഹ മാധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ സെപ്തംബറിലാണ് നേപ്പാളില്‍ ജെന്‍സി കലാപം പൊട്ടിപ്പുറപ്പെട്ടത്. ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും മനപൂര്‍വമല്ലാത്ത നരഹത്യ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. മുതിര്‍ന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവും മുന്‍ ഊര്‍ജ്ജ, ജലവിഭവ, ജലസേചന മന്ത്രിയുമായ ദീപക് ഖഡ്കയെയും അറസ്റ്റ് ചെയ്തു. നേപ്പാളില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെന്‍സി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനല്‍ രൂപീകരിച്ചു.
ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് ഡല്‍ഹിയില്‍
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ കേന്ദ്ര സാഹത്യ അക്കാദമി സ്ഥിതി ചെയ്യുന്ന രവീന്ദ്ര ഭവനിലും കമാനി ഓഡിറ്റോറിയത്തിലുമായി ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം 'ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ്' നടന്നു. ഇന്ത്യയിലെ സാഹിത്യ പുരോഗതിക്കായി 1954-ല്‍ സ്ഥാപിതമായ പരമോന്നത സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. വിവിധ ഭാഷകളിലായി നിരവധി സെഷനുകള്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിന്‍റെ ഭാഗമായി നടക്കുകയും ചെയ്യ്തു. രാജ്യത്തെ 175-ലധികം ഭാഷകളെ പ്രതിനിധീകരിക്കുന്ന 1100-ലധികം എഴുത്തുകാര്‍ 190-ലധികം സെഷനുകളില്‍ പങ്കെടുത്തു എന്ന വിശേഷണവുമുണ്ട്. മലയാള ഭാഷയെ പ്രതിനിധീകരിച്ച് കെ രാമനുണ്ണി, മഹാദേവന്‍ തമ്പി, പി ക്യഷ്ണനുണ്ണി, ഒ പി സുരേഷ്, എസ് ആര്‍ ലാല്‍, അനഘ ജെ കോളത്ത്, പൂക്കുട്ടി മുഹമ്മദ് കോയ തുങ്ങെിയവര്‍ പങ്കെടുത്തു. പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്ന ഈ മേളയില്‍, 24 ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, യുവ സാഹത്യ പുരസ്ക്കാര്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഭാരത സര്‍ക്കാര്‍ നല്‍കിവരുന്ന ഏറ്റവും ഉയര്‍ന്ന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഫെല്ലോഷിപ്പ് നല്‍കിവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്. 24 ഭാഷകളിലെ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. ആസാമീസ്, ബംഗാളി, ബോഡോ, ദോഗ്രി, ഇന്ത്യന്‍ ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി കന്നഡ, കാശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, സംസ്കൃതം, സന്താളി, സിന്ധി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നിവയാണ് ഫെല്ലോഷിപ്പിന് പരിഗണിക്കപ്പെടുന്ന 24 ഭാഷകള്‍. 1968 മുതലാണ് ഫെല്ലോഷിപ്പ് നല്‍കിവരുന്നത്. പ്രഥമ ഫെല്ലോഷിപ്പ് ലഭിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ്. മലയാളത്തില്‍ നിന്ന് ഇത്തവണ എന്‍. പ്രഭാകരനായിരുന്നു. യുവ സാഹിത്യ പുരസ്ക്കാരം അഖില്‍ പി ധര്‍മ്മജനും.
ഉദാഹരണം പൂജാരിണി പ്രധാന്‍
ഉദാഹരണം സുജാത എന്ന മലയാളം ചലചിത്രം പ്രശസ്തമായത് വേറിട്ട കഥ പറഞ്ഞത് കൊണ്ടാണ്. എന്നാല്‍ ഇവിടെ ക്യയല്ലിത് ജീവിതം എന്ന് കാട്ടിതരികയാണ് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ പൂജാരിണി പ്രധാന്‍ അഥവാ പൂജ. ഒരു സാധാരണ ഗ്രാമത്തില്‍, ഇന്‍സ്റ്റാഗ്രാം ക്രിയേറ്ററായ പൂജാരിണി പ്രധാന്‍ സാധാരണ ഒരു കുടുബിനി തന്നെയാണ്. അവര്‍ക്ക് ലഭിക്കുന്ന വിശ്രമ സമയം അവര്‍ ഫലപ്രഥമായി ഉപയോഗിച്ചു. അവര്‍ ഒഴിവു സമയം ചെലവഴിക്കുന്നത് നിച്ച് ആര്‍ട്ട്-ഹൗസ് സിനിമകള്‍ കാണുകയും ഗൗരവമേറിയ സാഹിത്യം വായിക്കുകയും ചെയ്യ്തായിരുന്നു. @ഹശളലീളുൗഷമമ, @ഹശഹേേലബീൃറശിമൃ്യബവേശിഴൈ എന്നീ ഇരട്ട ഹാന്‍ഡിലുകളില്‍ അവരെ പിന്തുടരുന്ന സെലിബ്രിറ്റികളും ജനപ്രിയ ഇന്‍സ്റ്റാഗ്രാം സ്വാധീനശക്തികളും ഉള്‍പ്പെടെ 800,000 ഫോളോവേഴ്സുണ്ട്. അവര്‍ സ്വന്തമായി മനസ്സിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കുന്നു. വളരെ ലളിതമായ ഇംഗ്ലീഷില്‍ 1973-ല്‍ പുറത്തിറങ്ങിയ അല്‍ പാസിനോ അഭിനയിച്ച ക്രൈം ഫിലിം സെര്‍പിക്കോ, ദക്ഷിണ കൊറിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് പാര്‍ക്ക് ചാന്‍-വുക്കിന്‍റെ ചലച്ചിത്രാവിഷ്കാരം, ഖാലിദ് ഹൊസൈനിയുടെ എ തൗസന്‍ഡ് സ്പ്ലെന്‍ഡിഡ് സണ്‍സിലെ ഭാഗങ്ങള്‍ വായിക്കല്‍ എന്നിവ അവരുടെ റീലുകളില്‍ കാണാം. വളരെ സാധാരണക്കാരിയായ അവരുടെ എളിമയും, ജീവിതവും, വസ്ത്രധാരണത്തിന്‍റെയും മൂര്‍ച്ചയുള്ള ബുദ്ധിശക്തിയും കാരണമാണ് അവര്‍ വളരെ വേഗം പ്രശസ്തയായത്. രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ചും കറുപ്പും വെളുപ്പും സിനിമകള്‍ വിമര്‍ശകരെ ആകര്‍ഷിക്കുന്നത് തുടരുന്നതിനെക്കുറിച്ചും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നു. അതേസമയം ദുപ്പട്ട നന്നാക്കല്‍ പോലുള്ള അനൗപചാരിക വീട്ടുജോലികള്‍ ചെയ്യുന്നു. അവര്‍ ലിംഗസമത്വത്തിനായി വാദിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ വിവാഹിതയായ സ്ത്രീ എന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങളില്‍ നിന്നും ചുറ്റുമുള്ള സമൂഹത്തില്‍ താന്‍ കാണുന്നതില്‍ നിന്നും അവര്‍ സംസാരിക്കുന്നു. ഒരു ഫെമിനിസ്റ്റായ അവര്‍, പുരുഷാധിപത്യം സ്ത്രീകളെ തകര്‍ക്കുന്നത് തുടരുന്ന നിരവധി വഴികളെ പതിവായി വിമര്‍ശിക്കുന്നു, അത് ഭര്‍ത്താവിന്‍റെ കാലുകള്‍ കഴുകുക എന്നതും വിവാഹശേഷം എപ്പോഴും മുടി കെട്ടിവയ്ക്കുന്നതും ആകാം. തന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതയായിട്ടും, പൂര്‍ണ്ണമായ ഇച്ഛാശക്തിയും ചാതുര്യവും ഉപയോഗിച്ച്, വര്‍ഗത്തിന്‍റെയും ജാതിയുടെയും ലിംഗത്തിന്‍റെയും വിവേചനത്തിനെതിരെ സംസാരിച്ചു. ചില ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ ഇപ്പോഴും ഒഴിവാക്കപ്പെടുന്ന സിനിമകള്‍ വായിക്കാനും കാണാനുമുള്ള അഭിനിവേശത്തിലൂടെ, സ്വയം ഒരു സ്ഥിരമായ വരുമാന സ്രോതസ്സ് സൃഷ്ടിക്കാനും കഴിഞ്ഞ പ്രധാനെ അവര്‍ അഭിനന്ദിക്കുന്നു. അങ്ങിനെ അവര്‍ ഉദാഹരണം സുജാതയായി.
സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ഡല്‍ഹിയിലും
സീനിയശ്ശ സിറ്റിസണ്‍ ആയാല്‍ ജീവിതത്തിന്‍റെ അവസാന കാലമാണെന്ന ചിന്ത പലര്‍ക്കുമുണ്ട്. ജീവിതത്തില്‍ തനിക്കിനി ഒന്നും നേടാനാകില്ലെന്ന വിചാരവും പര്‍ക്കുമുണ്ട്. അതിനൊരു മാറ്റംവരുത്താന്‍ തുടക്കം കുറിച്ചതാണ് സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍. പ്രായം എന്നത് ഒരു സംഖ്യ മാത്രമാണെന്നും, മനുഷ്യന് തന്‍റെ അനുഭവത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും; അത് ഉത്തരവാദിത്തത്തോടെയും സജീവമായും ഉപയോഗിക്കണമെന്നും; അവന്‍ പൂര്‍ണ്ണ പൗരത്വത്തിന്‍റെ ഒരു മാതൃകയായിരിക്കണമെന്നും സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ വിശ്വസിക്കുന്നു. ഒരു സജീവ പൗരന്‍റെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് സാമൂഹിക ഉത്തരവാദിത്തം, പങ്കാളിത്തം, ബന്ധനങ്ങള്‍ എന്നിവ. പരിചയസമ്പന്നരും നന്നായി പരിശീലനം നേടിയവരുമായ വ്യക്തികളുടെ സേവനങ്ങള്‍ സമൂഹം അവരുടെ പരമാവധി തലത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നത് പൊതുവായ ഒരു നിരീക്ഷണമാണ്. സീനിയര്‍ ചേംബര്‍ പ്രസ്ഥാനം സൃഷ്ടിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും സമൂഹത്തിന് വലിയ തോതില്‍ പ്രയോജനം ലഭിക്കും. സാമൂഹികമായി ചായ്വുള്ള വ്യക്തികളുടെ നന്നായി വികസിപ്പിച്ച അനുഭവം സമൂഹത്തെ സേവിക്കുന്നതിനായി തിരിച്ചുവിടുക എന്നതാണ് സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണലിന്‍റെ ലക്ഷ്യം. ജെ.സി.ഐയില്‍ നിന്നും മറ്റ് എന്‍.ജി.ഒകളില്‍ നിന്നും 40 വയസ്സ് കഴിഞ്ഞ യോഗ്യരായ മുന്‍കാല, നിലവിലുള്ള അംഗങ്ങളെ സംഘടനയിലേക്ക് ക്ഷണിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് അംഗത്വ മാനദണ്ഡങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് തതക പ്രകാരം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍. 1997 ഏപ്രില്‍ 3 ന് സമാന ചിന്താഗതിക്കാരായ ജെയ്സീസ് ആണ് സീനിയര്‍ ചേംബര്‍ പ്രസ്ഥാനം ആരംഭിച്ചത്. 2002 ഫെബ്രുവരിയില്‍ ഇത് ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ എന്ന പേരില്‍ ഒരു ദേശീയ സംഘടനയായി മാറി. സീനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ന്യൂഡല്‍ഹിയില്‍ കേരളം ഹൗസില്‍ ചേര്‍ന്ന യോഗം വൈക്കം ലീജിയന്‍ പ്രസിഡന്‍റ് അഡ്വ. എസ്. ഡി. സുരേഷ് ബാബുവിന്‍റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ ദേശീയ പ്രസിഡന്‍റ് ജയേഷ ഉദ്ഘാടനം ചെയ്തു. ഡോ. ടി. ഒ. തോമസ് പ്രസിഡന്‍റായും, ഡോ. ലളിത സെക്രട്ടറിയായും, പി പി പ്രിന്‍സ് ട്രഷററായും സ്ഥാനമേറ്റു. ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. കെ. പി. വേണുഗോപാല്‍ ചാര്‍ട്ടര്‍ അംഗങ്ങളെ സ്ഥാനാരോഹണം ചെയ്തു. നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ അജിമോന്‍ കെ. വര്‍ഗീസ്, പ്രൊഫ: ഡോ. പ്രമോദ് ജി, അജി മേടയില്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
